തിരുവനന്തപുരം: വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടും. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസ- കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
കാലവര്‍ഷക്കെടുതിയില്‍ വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ മൊറട്ടോറിയം നീട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 
സംസ്ഥാനത്ത് ഏതാണ്ട് 200 കോടിയിലതികം കാര്‍ഷിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഏത് രീതിയിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണം എന്നത് സംബന്ധിച്ചും ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കിയായിരിക്കും ഇനിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.