നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. നടന്‍ ദിലീപ് അടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആവശ്യം.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ നടന്‍ ശ്രമിച്ചിരുന്നുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും, ഇക്കാര്യം ആരോടും പറയാതിരിക്കാന്‍ കാവ്യ മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിച്ചുവെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ കേസിലെ പുതിയ വിവരങ്ങളാണെന്നും അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും അപേക്ഷയില്‍ പറയുന്നു. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി.എന്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. വിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്നായിരുന്നു രാജി. രണ്ടാം തവണയാണ് ഈ കേസിലെ പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.