ആരാണ് ആ മാഡം?.. നടിയെ ആക്രമിച്ച കേസില്‍ വിഐപിക്കു പിന്നാലെ 'മാഡ'ത്തിനായി വീണ്ടും അന്വേഷണം

ആരാണ് ആ മാഡം?.. നടിയെ ആക്രമിച്ച കേസില്‍ വിഐപിക്കു പിന്നാലെ 'മാഡ'ത്തിനായി വീണ്ടും അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍ 'മാഡ'ത്തിനായുള്ള അന്വേഷണം വീണ്ടും. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതാണ് വീണ്ടും 'മാഡ'ത്തിലേക്ക് അന്വേഷണം നീങ്ങാന്‍ കാരണം.

ദിലീപ് സുഹൃത്ത് ബൈജുവിനോട് 'സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്' എന്നും 'അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍ തന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു. 'മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്' എന്ന് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 'കേസില്‍ മാഡത്തിന് വലിയ പങ്കില്ല' എന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. ഇതോടെ 'മാഡ'ത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

സംവിധായകന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായുള്ള അന്വേഷണത്തിന് വീണ്ടും തുടക്കമാകുകയാണ്. ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേസില്‍ പ്രഥമപരിഗണന 'വി.ഐ.പി.'യെ കണ്ടെത്തുക എന്നതിലാണ്.

കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന വ്യക്തിയും പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയുമാണിയാള്‍. വി.ഐ.പിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ അടുത്ത തലത്തില്‍ 'മാഡ'ത്തിനായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.