ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകള്‍ ഇന്ന് ഹാജരാക്കും; ഹൈക്കോടതി നിലപാട് നിര്‍ണായകം

ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകള്‍ ഇന്ന് ഹാജരാക്കും; ഹൈക്കോടതി നിലപാട് നിര്‍ണായകം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. മുംബൈയില്‍ സ്വകാര്യലാബില്‍ പരിശോധനയ്‌ക്കു നല്‍കിയ രണ്ടു ഫോണുകള്‍ ഇന്നലെ രാത്രിയോടെ തിരിച്ചെത്തിച്ചിട്ടുണ്ട്‌. മറ്റു പ്രതികളുടെ നാലു ഫോണുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടില്ല.

കേസില്‍ ദിലീപ്‌ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവേയാണുഫോണുകള്‍ ഇന്ന് രാവിലെ 10.15ന്‌ മുന്‍പ്‌ രജിസ്‌ട്രാര്‍ ജനറലിനു കൈമാറണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. നടിയെ ആക്രമിച്ച കേസ്‌ അന്വേഷിച്ച ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതിയുമായി തല്‍ക്കാലം ഏറ്റുമുട്ടലിനില്ല എന്ന നിലപാടിലാണ്‌ ദിലീപ്‌. തല്‍കാലം സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നാണു തീരുമാനം.

ദിലീപിന്റെ മൂന്നു ഫോണുകളും സഹോദരന്‍ അനൂപ്‌ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകളും സഹോദരീഭര്‍ത്താവ്‌ ടി.എന്‍. സൂരജ്‌ ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണു മുദ്രവച്ച കവറില്‍ കൈമാറേണ്ടത്‌. ഇതില്‍ ഒരു ഫോണിനെപ്പറ്റി തനിക്കറിയില്ലെന്നാണു ദിലീപിന്റെ വാദം.

ഫോണുകള്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്കു മുംബൈയില്‍ അയച്ചെന്നും തിരിച്ചെത്തിക്കാന്‍ ചൊവ്വാഴ്‌ച വരെ സമയം അനുവദിക്കണമെന്നും ദിലീപ്‌ അഭ്യര്‍ഥിച്ചെങ്കിലും തിങ്കളാഴ്‌ച രാവിലെ എത്തിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ ചില രേഖകള്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ള കൈമാറിയിരുന്നു. ഇതില്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട തെളിവുകളാണെന്നാണ്‌ സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.