'ദിലീപ് പനിയായി ചികിത്സയില്‍ ആയിരുന്നുവെന്ന് പറയണം' നടന് കുരുക്കായി സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

'ദിലീപ് പനിയായി ചികിത്സയില്‍ ആയിരുന്നുവെന്ന് പറയണം' നടന് കുരുക്കായി സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിന് കുരുക്ക് മുറുകുന്നു. ഇന്നലെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരജും സുഹൃത്ത് ശരത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. ഇപ്പോള്‍ സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കുന്ന സംഭാഷണവും പുറത്തു വന്നു.

സുരാജും ആലുവയിലുള്ള ഡോക്ടര്‍ ഹൈദരലിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. കോടതിയില്‍ ദിലീപിന് സഹായകമായ തരത്തില്‍ മൊഴി നല്‍കാനാണ് സംഭാഷണത്തില്‍ സുരാജ് ഡോക്ടറോട് ആവശ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്.

ഈ വാദം തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സുരാജ് ആവശ്യപ്പെടുന്നത്. ഈ ഫോണ്‍ സംഭാഷണം എന്നാണ് നടന്നതെന്ന കാര്യം വ്യക്തമല്ല.

നടിയെ ആക്രമിച്ച ദിവസം തനിക്ക് കടുത്ത പനിയായിരുന്നുവെന്നും, ഡോക്ടര്‍ ഹൈദരാലിയുടെ ചികിത്സയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്. ഗൂഢാലോചനയില്‍ പങ്കില്ലെന്ന് വരുത്താനായിരുന്നു നീക്കം.

ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ലെന്നാണ് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയത്. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറുമാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.