മുള്ളുവേലി കെട്ടി അടച്ചത് എടുത്തുമാറ്റി കയത്തിലിറങ്ങി; കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മുള്ളുവേലി കെട്ടി അടച്ചത് എടുത്തുമാറ്റി കയത്തിലിറങ്ങി; കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലാര്‍ വട്ടക്കയത്തില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചു പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മുള്ളുവേലി കെട്ടി അടച്ചത് എടുത്തുമാറ്റിയാണ് കയത്തിലിറങ്ങിയത്. മരിച്ച ഫിറോസ് എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ്. ഫിറോസിന്റെ ബന്ധുക്കളാണ് ബാക്കിയുള്ളവര്‍. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പൊന്മുടിയിലെ ടൂറിസം കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ട മേഖലകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ഇത്തരത്തില്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ബീമാ പള്ളി സ്വദേശികള്‍. ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് ആദ്യം ഒഴുക്കില്‍പ്പെട്ടതെന്നും ഇവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നുമാണ് പ്രദേശവാസി പറയുന്നത്.

മരിച്ച മൂന്ന് പേരെ കൂടാതെ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നെന്നാണ് വിവരം. കല്ലാര്‍ വട്ടക്കയത്ത് ഇതിന് മുമ്പും അപകടമുണ്ടായ പ്രദേശമാണ്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇവിടേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയുന്നു. അധികൃതര്‍ മുന്നറിയിപ്പ് നല്‍കി സ്ഥാപിച്ച ബോര്‍ഡുകളും ഇവിടെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.