കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ വീണ്ടും ആരോപണം; മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് ബന്ധുക്കള്‍

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ വീണ്ടും ആരോപണം; മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന് ആരോപണം. പനി ബാധിച്ച് ചികിത്സയിലായിരുന്ന കൂടരഞ്ഞി സ്വദേശി സിന്ധു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു.

ഇന്നലെയാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിനെ ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റി. ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ അന്വേഷണം നടക്കുകയാണ്. സംഭവം വലിയ വിവാദമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.