പെറ്റ് ഷോപ്പില്‍ നിന്ന് ഹെല്‍മറ്റിനുള്ളില്‍വെച്ച് നായ്ക്കുട്ടിയെ കടത്തി; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയില്‍

പെറ്റ് ഷോപ്പില്‍ നിന്ന് ഹെല്‍മറ്റിനുള്ളില്‍വെച്ച് നായ്ക്കുട്ടിയെ കടത്തി; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയില്‍

കൊച്ചി: എറണാകുളത്ത് ഹെല്‍മറ്റിനുള്ളില്‍ നായ്ക്കുട്ടിയെ കടത്തിയ യുവതിയും യുവാവും കര്‍ണാടകയില്‍ പിടിയില്‍. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ കര്‍ക്കലയില്‍ നിന്ന് പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍ നിന്ന് കടത്തികൊണ്ടു പോയ 20,000 രൂപ വിലയുള്ള നാല്‍പ്പത്തിയഞ്ച് ദിവസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

ജനുവരി 28 ന് രാത്രി ഏഴോടെ ആയിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോയെന്ന് അന്വേഷിക്കുന്നതിനായാണ് യുവതിയും യുവാവും നെട്ടൂരിലുള്ള പെറ്റ് ഷോപ്പിലെത്തിയത്. ഇതിനിടെ കടയുടമയുടെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടില്‍ നിന്ന് നായ്ക്കുട്ടിയെ പുറത്തെടുത്ത് യുവാവിന്റെ ഹെല്‍മറ്റിനുള്ളില്‍ വയ്ക്കുകയായിരുന്നു. സ്വിഫ്റ്റ് ഇനത്തില്‍പ്പെട്ട മൂന്ന് നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശിയ്ക്ക് വില്‍ക്കുന്നതിനായി ഇവയെ കടയില്‍ എത്തിച്ചതായിരുന്നു.

നായയെയും കൊണ്ട് യുവതിയും യുവാവും കടന്നതിന് പിന്നാലെ നായ്ക്കുട്ടിയെ വാങ്ങാന്‍ ആലപ്പുഴ സ്വദേശി എത്തിയതോടെയാണ് മോഷണ വിവരം കടയുടമ അറിയുന്നത്. നായ്ക്കുട്ടി ഓടിപ്പോയെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കണ്ടെത്താനാകാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.

ഇവര്‍പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലെ കടയില്‍ നിന്ന് തീറ്റ മോഷ്ടിച്ചതായി കണ്ടെത്തുന്നത്. ഇതിന് പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.