ആലുവ കൊലപാതകം: അസ്ഫാക്കിന്റെ വിവരങ്ങള്‍ തേടി കേരള പൊലീസ് ബിഹാറിലേക്ക്

ആലുവ കൊലപാതകം: അസ്ഫാക്കിന്റെ വിവരങ്ങള്‍ തേടി കേരള പൊലീസ് ബിഹാറിലേക്ക്

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി കേരള പൊലീസിന്റെ സംഘം ബിഹാറിലേക്ക് തിരിച്ചു. അസഫാക്കിന്റെ മേല്‍വിലാസം അടക്കം പരിശോധിക്കുകയാണ് ലക്ഷ്യം. അസ്ഫാകിന്റെ കുടുംബം ബീഹാറിലെ ആരാര്യ ജില്ലയിലാണ്. ഇവിടെയെത്തിയും പ്രതിയെ കുറിച്ച് അന്വേഷിക്കും. ഒപ്പം മറ്റൊരു സംഘം ഡല്‍ഹിയിലും അന്വേഷണം തുടങ്ങി.

വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്ത പ്രതി ബിഹാര്‍ സ്വദേശികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ താമസിക്കാനെത്തിയത്. എന്നാല്‍ പ്രതി അസ്ഫാഖ് തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ നേരത്തെ തന്നെ കേസുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ന്യൂഡല്‍ഹിയിലെ ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്.

ഒന്നര വര്‍ഷം മുമ്പ് കേരളത്തിലെത്തിയ അഫ്സാഖ് മൊബൈല്‍ മോഷണ കേസിലും പ്രതിയാണ്. മൊബൈല്‍ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് മദ്യപിക്കുകയാണ് പ്രതിയുടെ രീതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.