അച്ഛന് പിന്നാലെ അമ്മയും പോയി... കുഞ്ഞുങ്ങള്‍ അനാഥരായി: സങ്കട കടലായി വെണ്‍പകല്‍

അച്ഛന് പിന്നാലെ അമ്മയും പോയി...  കുഞ്ഞുങ്ങള്‍ അനാഥരായി: സങ്കട കടലായി വെണ്‍പകല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെണ്‍പകല്‍ എന്ന ഗ്രാമത്തിന് തേങ്ങലടക്കാനാകുന്നില്ല. അനാഥരായ രണ്ട് കുഞ്ഞുങ്ങളുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിലില്‍ ഗ്രാമം ഒന്നാകെ സങ്കട കടലായി മാറി.

ആകെയുള്ള മൂന്ന് സെന്റ് കിടപ്പാടത്തിന്റെ ഒഴിപ്പിക്കല്‍ നടപടിക്ക് വേണ്ടി കോടതി ഉത്തരവ് പ്രകാരം പൊലീസ് എത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭാര്യം മരിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി രാജന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു.

തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു.

രാജന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയും വിട പറയുന്നത്. നെയ്യാറ്റിന്‍കര വെണ്‍പകല്‍ എന്ന സ്ഥലത്ത് മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ദേഹത്തേക്ക് മണ്ണെണ ഒഴിച്ച് അമ്പിളിയേയും കെട്ടിപ്പിടിച്ച് നിന്ന് രാജന്‍ ആത്മഹത്യ ഭീഷണി മുഴകിയിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ദേഹത്തേക്ക് തീ പടരുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.