ഒറ്റപ്പെട്ട് ഹിമാചല്‍: മഴക്കെടുതിയില്‍ പൊലിഞ്ഞത് 51 ജീവന്‍; സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി

 ഒറ്റപ്പെട്ട് ഹിമാചല്‍: മഴക്കെടുതിയില്‍ പൊലിഞ്ഞത് 51 ജീവന്‍; സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി

സിംല: മഴക്കെടുതിയില്‍ ഹിമാചല്‍ പ്രദേശില്‍ മരണം 51 ആയി. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനം പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. മേഘ വിസ്ഫോടനത്തിലും മണ്ണിടിച്ചിലിലുമായി 51 പേര്‍ മരിച്ചതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖവാണ് അറിയിച്ചത്.

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികള്‍ ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലല്‍ നാല് പേര്‍ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
സിംലയിലും സോളനിലും ഉണ്ടായ മണ്ണിടിച്ചിലില്‍ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സിംലയിലെ സമ്മര്‍ഹില്‍ പ്രദേശത്ത് തകര്‍ന്ന ശിവക്ഷേത്രത്തിന് അടിയില്‍ കുടുങ്ങിയ ആളുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അവിടെ നിന്ന് പതിനൊന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നിര്‍ത്താതെ തുടരുന്ന മഴയും തകര്‍ന്ന റോഡുകളും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു.

മഴക്കെടുതി കാരണം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ഒഴിവാക്കി. മണാലിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ സിംലയിലേക്ക് മാറ്റി. പതാക ഉയര്‍ത്തല്‍, പരേഡ്, മുഖ്യമന്ത്രിയുടെ പ്രസംഗം മാത്രമായി സ്വാതന്ത്ര്യദിനാഘോഷ പരിപാടി ചുരുക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കന്നതിനാല്‍ പൊലീസുകാരും സംസ്ഥാനദുരന്തനിവരാണ സേന ഉദ്യോഗസ്ഥന്‍മാരും ചടങ്ങില്‍ പങ്കെടുക്കുന്നില്ല.

ഞായറാഴ്ച രാത്രിയുണ്ടായ മേഘ വിസ്ഫോടനത്തില്‍ സോളന്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇതേ സ്ഥലത്ത് തന്നെ രണ്ട് വീടുകള്‍ ഒലിച്ചുപോകുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ആറു പേരെ രക്ഷിച്ചു. ബലേര പഞ്ചായത്തില്‍ വീടു തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച മുതല്‍ അതിശക്തമായ മഴയാണ് ഹിമചല്‍ പ്രദേശില്‍ പെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.