ചൈന അതിര്‍ത്തിയില്‍ പത്ത് ദിവസത്തെ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ

ചൈന അതിര്‍ത്തിയില്‍ പത്ത് ദിവസത്തെ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ അതിര്‍ത്തിയില്‍ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ. 'ത്രിശൂല്‍' എന്ന് പേരിട്ടിരിക്കുന്ന വ്യോമഭ്യാസ പ്രകടനം ഈ മാസം നാല് മുതല്‍ 14 വരെയാണ് നടക്കുക.

സെപ്റ്റംബര്‍ 9,10 തിയതികളില്‍ ഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കുന്ന സമയത്താണ് ഇന്ത്യന്‍ വ്യോമസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡ് അതിര്‍ത്തിയില്‍ വ്യോമാഭ്യാസ പ്രകടനം നടത്തുന്നത്.

അത്യാധുനിക യുദ്ധ സാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളാണ് ശക്തി പ്രകടനത്തില്‍ പങ്കെടുക്കുക. റാഫേല്‍, മിഗ്, സുഖോയ് തുടങ്ങിയ പോര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും കരസേനയുടെ ബോയിംഗ് വിമാനങ്ങളും അഭ്യാസ പ്രകടനത്തിന്റെ ഭാഗമാകും.

വിവിധ തലങ്ങളില്‍ നിന്ന് പ്രയോഗിക്കാവുന്ന മിസൈലുകള്‍, റഡാറുകള്‍ എന്നിവയുടെ പരിശോധനയും പത്ത് ദിവസത്തെ പ്രകടനത്തില്‍ ഉണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.