വണ്ടിപ്പെരിയാറില്‍ കുട്ടിയുടെ പിതാവിനെതിരെയുള്ള ആക്രമണം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ; പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

വണ്ടിപ്പെരിയാറില്‍ കുട്ടിയുടെ പിതാവിനെതിരെയുള്ള ആക്രമണം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ; പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുക തന്നെയായിരുന്നെന്ന് പൊലീസ്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി പാല്‍രാജിനെ കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് പാല്‍രാജ്.

കുട്ടിയുടെ പിതാവിന് നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാകാം ആക്രമണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിയെ വെറുതേ വിട്ടിരുന്നു. അര്‍ജുനെ കോടതി കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളും അര്‍ജുന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.