15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന: സെപ്റ്റിക് ടാങ്ക് പൊളിച്ച് പൊലീസ് പരിശോധന; നാല് പേര്‍ കസ്റ്റഡിയില്‍

15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സൂചന: സെപ്റ്റിക് ടാങ്ക് പൊളിച്ച് പൊലീസ് പരിശോധന; നാല് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. രഹസ്യമൊഴിയെ തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 27 വയസുകാരിയായ കല എന്ന യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിനുള്ളില്‍ കുഴിച്ചിട്ടെന്നാണ് പ്രതികളുടെ മൊഴി.

യുവതിയുടെ ഭര്‍ത്താവും കേസില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മാന്നാര്‍ ഇരുമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തുകയാണ്.

വ്യത്യസ്ത മതത്തില്‍പ്പെട്ട അനിലും കലയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അനിലിന്റെ കുടുംബത്തിന് വിവാഹത്തില്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ വിവാഹശേഷം കല ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ വിദേശത്ത് ജോലിക്ക് പോവുകയായിരുന്നു. കലയ്ക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

കല ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ മകനെ തനിക്ക് വേണമെന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇയാള്‍ നാട്ടിലെത്തുകയും കൊലപാതകത്തിനായി കുട്ടനാട്ടിലേക്ക് യാത്ര ആസൂത്രണം ചെയ്യുകയുമായിരുന്നു. വഴിമധ്യേ അഞ്ച് സുഹൃത്തുക്കളുടെ സഹായത്തോടെ കലയെ കാറില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടു.

മൂന്ന് മാസം മുന്‍പ് പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഊമക്കത്താണ് കേസിന് വഴിത്തിരിവായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.