നടന്നത് ക്രൂര ബലാത്സംഗം: മൊഴിയില്‍ സിദ്ദിഖിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; രഹസ്യ മൊഴി വ്യാഴാഴ്ച

 നടന്നത് ക്രൂര ബലാത്സംഗം: മൊഴിയില്‍ സിദ്ദിഖിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍; രഹസ്യ മൊഴി വ്യാഴാഴ്ച

തിരുവനന്തപുരം: നടന്‍ സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് നടിയുടെ മൊഴിയില്‍ പറയുന്നു. സംഭവം നടന്നെന്ന് പറയുന്ന സ്ഥലമായ മസ്‌കറ്റ് ഹോട്ടലിനോട് വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും.

മൊഴിയെടുത്ത ശേഷം നടിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. മാധ്യമങ്ങള്‍ക്ക് മുമ്പ് നടി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നാണ് വിവരം. യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍വച്ച് നടിയെ ബലാത്സംഗം ചെയ്തു എന്നാണ് എഫ്‌ഐആര്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്.

നടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.