ക്രിസ്മസ്-പുതുവത്സര ബമ്പര്‍: ഒന്നാം സമ്മാനം 20 കോടി കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

ക്രിസ്മസ്-പുതുവത്സര ബമ്പര്‍: ഒന്നാം സമ്മാനം 20 കോടി  കണ്ണൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി രൂപ XD 387132 എന്ന നമ്പറിന്. കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാം സമ്മാനം 20 പേര്‍ക്കാണ്. ഓരോരുത്തര്‍ക്കും ഒരുകോടി രൂപവീതം ലഭിക്കും.

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286, XC 124583, XE 589440, XD 578394, XD 367274,

XH 340460, XE 481212, XD 239953, XK 524144, XK 289137,

XC 173582, XB 325009, XC 315987, XH 301330, XD 566622,

XE 481212, XD 239953, XB 289525, XA 571412, XL 386518

400 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേര്‍ക്കും ലഭിക്കും. 50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്.

ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. ഇത്തവണ 21 പേരാണ് ക്രിസ്തുമസ് ബമ്പറില്‍ കോടിപതികള്‍ ആകുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം.

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.