ബെര്‍ലിന്‍: സഹപൈലറ്റ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് 205 പേരുമായി യാത്രാ വിമാനം പത്ത് മിനിട്ട് തനിയെ പറന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനമാണ് പൈലറ്റില്ലാതെ പറന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്പാനിഷ് വിമാന അതോറിറ്റിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് വിവരം പുറത്തുവിട്ടത്.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സ്പെയിനിലെ സെവില്ലിയിലേയ്ക്ക് പോവുകയായിരുന്നു ലുഫ്താന്‍സ എ 321 വിമാനം. സംഭവ സമയം വിമാനത്തില്‍ 199 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൈലറ്റ് ശുചിമുറിയിലേയ്ക്ക് പോയ സമയത്ത് സഹപൈലറ്റ് ബോധ രഹിതനായതാണ് അപൂര്‍വ്വ സംഭവത്തിന് കാരണമായത്.
പത്ത് മിനിട്ട് നേരം പൈലറ്റിന്റെ നിയന്ത്രണമില്ലാതെ വിമാനം തനിയെ പറക്കുകയായിരുന്നു. സഹ പൈലറ്റ് ബോധരഹിതനായെങ്കിലും വിമാനം ഓട്ടോ പൈലറ്റ് മോഡിലേയ്ക്ക് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടേക്ക് ഓഫ് ചെയ്യുന്ന സമയത്തു തന്നെ വിമാനം ഓട്ടോ പൈലറ്റ് മോഡിലേയ്ക്ക് നീങ്ങാറുണ്ട്.
ശുചിമുറിയില്‍ നിന്ന് തിരികെ വന്ന പൈലറ്റിന് കോക്പിറ്റിനുള്ളിലേയ്ക്ക് കടക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ സഹപൈലറ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി.
ഒടുവില്‍ അടിയന്തര ഘട്ടത്തില്‍ കോക്പിറ്റിലെ വാതില്‍ തുറക്കാന്‍ സഹായിക്കുന്ന കോഡ് നല്‍കിയാണ് പൈലറ്റ് അകത്തു കടന്നത്. പിന്നാലെ വിമാനം അടിയന്തരമായി മാഡ്രിഡില്‍ ലാന്‍ഡ് ചെയ്ത ശേഷം സഹ പൈലറ്റിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. പിന്നീട് വിമാനം യാത്ര തുടര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.