യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം; നടന്നത് നല്ല കൂടിക്കാഴ്ചയെന്ന് തരൂര്‍

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം; നടന്നത് നല്ല കൂടിക്കാഴ്ചയെന്ന് തരൂര്‍

ന്യൂയോര്‍ക്ക്: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍വകക്ഷി പ്രതിനിധി സംഘം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ എംബസിയും പ്രതിനിധി സംഘത്തിന്റെ തലവനായ ശശി തരൂരുമാണ് ഇക്കാര്യം അറിയിച്ചത്. നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്ന് തരൂര്‍ വ്യക്തമാക്കി. ജെ.ഡി വാന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ സഹിതം ശശി തരൂര്‍ പോസ്റ്റില്‍ പങ്കുവച്ചു.

യോഗത്തില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായെന്നും ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നതെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സാങ്കേതിക സഹകരണം വര്‍ധിപ്പിക്കുന്നത് വരെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ന് വാഷിങ്ടണ്‍ ഡിസിയില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വന്‍സുമായി തങ്ങളുടെ പ്രതിനിധി സംഘം മികച്ച കൂടിക്കാഴ്ച നടത്തിയെന്ന് തരൂര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

ഭീകരവിരുദ്ധ ശ്രമങ്ങള്‍ മുതല്‍ സാങ്കേതിക സഹകരണം വര്‍ധിപ്പിക്കുന്നത് വരെയുള്ള വിവിധ നിര്‍ണായക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സൃഷ്ടിപരവും ഉല്‍പ്പാദനപരവുമായ കൈമാറ്റം, മനസുകളുടെ ഒരു മഹത്തായ കൂടിക്കാഴ്ചയോടെ സാധ്യമാക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

വൈസ് പ്രസിഡന്റ് വാന്‍സുമായുള്ള കൂടിക്കാഴ്ച വളരെ വ്യക്തമായിരുന്നു. മധ്യസ്ഥത എന്നത് രണ്ട് കക്ഷികള്‍ തമ്മിലുള്ള തുല്യതയെ സൂചിപ്പിക്കുന്നു. എന്നാല്‍ തീവ്രവാദികള്‍ക്കും അവരുടെ ഇരകള്‍ക്കും ഇടയില്‍ ഒരു തുല്യതയുമില്ല. ഈ സന്ദേശം വ്യക്തമായി മനസിലായി എന്ന് താന്‍ കരുതുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

ഭീകരവിരുദ്ധ മേഖലയിലെ സഹകരണം ഉള്‍പ്പെടെ ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലാണ് സംഭാഷണം കേന്ദ്രീകരിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മികച്ചതും സമഗ്രവും സൃഷ്ടിപരവും ഉല്‍പ്പാദനക്ഷമവുമായ ഒരു ഇടപെടലാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്ന് യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.