കൊല്‍ക്കത്ത: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ സാങ്കേതിക തകരാറുണ്ടായത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെയാണ് എന്‍ജിനുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുറപ്പെട്ട എഐ-180 വിമാനത്തിനാണ് തകരാര്‍ കണ്ടെത്തിയത്. ബോയിങ് 777-200 എല്‍ആര്‍ വിമാനമാണിത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12:45 നാണ് വിമാനം കൊല്‍ക്കയിലെത്തിയത്. ഇന്ന് പുലര്‍ച്ച രണ്ടോടെ മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ഇടത് എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതോടെ യാത്രെ വൈകി. തുടര്‍ന്ന് പുലര്‍ച്ചെ 5:20 ഓടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് വിമാനത്തിന്റെ ക്യാപ്റ്റന്‍ യാത്രക്കാരെ അറിയിച്ചു. വിമാനത്തിന്റെ തകരാറിലായ എന്‍ജിന്‍ ജീവനക്കാര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.