അബുജ: നൈജീരിയയില്‍ ക്രൈസ്തവ വംശഹത്യ തുടരുന്നതിനിടെ ജനം കടുത്ത ആശങ്കയിൽ. നൈജീരിയയിലെ ബെനു സംസ്ഥാനത്തെ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ ഇപ്പോഴും ജീവിക്കുന്നത് കടുത്ത ഭീതിയിലെന്ന് റിപ്പോർട്ട്.
ദിവസേന ഈ പ്രദേശത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്നു. എന്നാല്‍ അവയൊന്നും വാര്‍ത്തയായി മാറുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അവയൊന്നും വാര്‍ത്തയാക്കുന്നില്ലെന്ന് മകുര്‍ദി രൂപതയിലെ വികസനം, നീതി സമാധാനം എന്നിവയ്ക്കായുള്ള കമ്മീഷന്റെ കോര്‍ഡിനേറ്റര്‍ ഫാ. റെമിജിയൂസ് ഇഹ്‌യുള ഫീദെസ് ഏജന്‍സിയോട് പറഞ്ഞു.
ജൂണ്‍ 13 നും 14 നും യെല്‍വ്വാറ്റയിലുണ്ടായ ഭീകരമായ ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള ആവശ്യവസ്തുക്കള്‍ ഇല്ലെന്നും ഫാ. റെമിജിയൂസ് പറഞ്ഞു.
സ്വന്തം വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും ഫുലാനികളാല്‍ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തുള്ള സെന്റ് ജോസഫ് ഇടവകയില്‍ അഭയം തേടിയ ഇരുനൂറോളം ക്രൈസ്തവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഫുലാനികളുടെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ മതപരമായ ലക്ഷ്യമുണ്ടെന്ന് ഫാ. റെമിജിയൂസ് ആരോപിച്ചു. കൊല്ലപ്പെട്ട ഇരുനൂറ് പേരും ക്രൈസ്തവരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.