ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഇറാന് മാസങ്ങള്‍ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയുമെന്ന് ഐ.എ.ഇ.എ മേധാവി

ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഇറാന് മാസങ്ങള്‍ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയുമെന്ന് ഐ.എ.ഇ.എ മേധാവി

ന്യൂയോര്‍ക്ക്: ഇസ്രയേലും അമേരിക്കയും ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം ഗുരുതരമായ നാശ നഷ്ടങ്ങള്‍ക്ക് കാരണമായെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയുമെന്ന് യു.എന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി.

എല്ലാം അപ്രത്യക്ഷമായെന്നും അവിടെ ഒന്നുമില്ലെന്നും ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞ ഗ്രോസി ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് സമ്പൂര്‍ണമായ നാശം വന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തിന് വിരുദ്ധമാണ് ഐ.എ.ഇ.എ തലവന്റെ വെളിപ്പെടുത്തല്‍.

ഫോര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിങ്ങനെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയും ഇസ്രയേലും ബോംബാക്രമണം നടത്തിയത്. അതിന് ശേഷമുള്ള നാശനഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. പെന്റഗണിന്റെ പ്രാഥമിക വിലയിരുത്തലിലും യു.എസ് ആക്രമണങ്ങള്‍ പദ്ധതിയെ മാസങ്ങളോളം പിന്നോട്ടടിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.