കൊച്ചി മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; ഇരുപത്തിമൂന്നുകാരന്‍ ലഹരിക്ക് അടിമ

കൊച്ചി മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; ഇരുപത്തിമൂന്നുകാരന്‍ ലഹരിക്ക് അടിമ

കൊച്ചി: അമ്മയെ കുത്തി പരിക്കേല്‍പ്പിച്ച മകന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകന്‍ ഷെറിന്‍ ജോസഫിനായി അന്വേഷണം നടക്കുകയാണ്.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കലൂരിലെ ഗ്രേസിയുടെ കടയില്‍ എത്തിയ ഷെറിന്‍ ബഹളമുണ്ടാക്കുകയും അമ്മയെ മൂന്ന് തവണ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗ്രേസി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഇരുപത്തിമൂന്നുകാരനായ ഷെറിന്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. അമ്മ പരാതി നല്‍കാത്തതിനാല്‍ നിലവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗ്രേസി ജോസഫ് മകനെതിരെ മൊഴി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ എടുക്കൂയെന്നും പൊലീസ് വ്യക്തമാക്കി.
2015-20 കാലത്ത് കത്രിക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.