ലീഡ്‌സ് കേന്ദ്രമായി പുതിയ ഇടവക; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലീഡ്‌സ് കേന്ദ്രമായി പുതിയ ഇടവക; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലീഡ്‌സ്: സീറോ മലബാര്‍ സഭയുടെ ഇംഗ്ലണ്ടിലെ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്കു കീഴില്‍ ലീഡ്‌സ് കേന്ദ്രമായി പുതിയ ഇടവക. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ രാവിലെ പത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ് ദേവാലയത്തില്‍ നിര്‍വ്വഹിക്കും.

വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട്, മാഞ്ചെസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ഫാ. ജോസഫ് മൂലശേരില്‍ വി.സി, ഫാ. ജോസഫ് കിഴത്തറക്കാട്ട്, ഫാ.കുര്യാക്കോസ് അമ്പഴത്തിനാല്‍, വിവിധ സഭാ സമൂഹങ്ങളില്‍പ്പെട്ട സന്യാസിനികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും.



സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പുതിയ ഇടവകയായി ലീഡ്‌സ് ഉയര്‍ത്തപ്പെടുമ്പോള്‍ വര്‍ഷങ്ങളായി അവിടെ താമസമാക്കിയ മലയാളി സമൂഹത്തിന് അഭിമാന നിമിഷമാണ്. കാരണം സെന്റ് വില്‍ഫ്രിഡ് എന്ന പഴയ ദേവാലയം മൂന്ന് ലക്ഷം പൗണ്ട് മുടക്കി ഇടവകാംഗങ്ങള്‍ വാങ്ങുകയായിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നിലവില്‍ വന്ന് അഞ്ചു വര്‍ഷമാകുമ്പോള്‍ രൂപതയ്ക്കു കീഴില്‍ വരുന്ന മൂന്നാമത്തെ ഇടവകയാണ് ലീഡ്‌സ്. സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലും ഔവര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ലിവര്‍പൂളുമാണ് മറ്റ് രണ്ട് ദേവാലയങ്ങള്‍. തലശേരി അതിരൂപതയിലെ കല്ല് മുതിരക്കുന്ന് ഇടവകാംഗമായ ഫാ. മാത്യൂ മുളയോലില്‍ ആണ് ലീഡ്‌സ് ഇടവക വികാരി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.