റിയാദ്: രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് നിരോധനം ഏർപ്പെടുത്തി. മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥലങ്ങൾ, വസ്ത്രം മാറുന്ന സ്ഥലം, ഫിസിയോ തെറാപ്പിഇടം. വനിതാ ക്ലബ്ബുകൾ, സലൂൺ, ശുചിമുറി എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകൾ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്.
സ്ഥാപനങ്ങൾ, ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങള്‍, താമസ സമുച്ചയങ്ങൾ എന്നിവിടങ്ങളിലും ക്യാമറ നിർബന്ധമാക്കും. ക്യാമറകള്‍ നിർമ്മിക്കാനും സ്ഥാപിക്കാനും ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്‍കൂർ അനുമതിയും ആവശ്യമാണ്.