മനുഷ്യക്കടത്തെന്ന് സംശയം: ദുബായില്‍ നിന്ന് പോയ വിമാനം തടഞ്ഞ് ഫ്രാന്‍സ്; യാത്രികരില്‍ ഇന്ത്യക്കാരും

മനുഷ്യക്കടത്തെന്ന് സംശയം: ദുബായില്‍ നിന്ന് പോയ വിമാനം തടഞ്ഞ് ഫ്രാന്‍സ്; യാത്രികരില്‍ ഇന്ത്യക്കാരും

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനം തടഞ്ഞ് ഫ്രാന്‍സ്. വിമാനത്തിലുണ്ടായിരുന്ന മൂന്നിറിലധികം യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഫ്രാന്‍സിന്റെ നടപടി. പാരീസിലെ വാട്രി എയര്‍പോര്‍ട്ടിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തിലുള്ള 303 പേരില്‍ ഭൂരിഭാഗം ആളുകളും ഇന്ത്യക്കാരാണ്.

മനുഷ്യക്കടത്താണെന്ന അജ്ഞാത സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പാരീസ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഫ്രാന്‍സിന്റെ ആന്റി-ഓര്‍ഗനൈസ്ഡ് ക്രൈം യൂണിറ്റായ ജുനാല്‍കോ( JUNALCO) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എ340 വിമാനമാണ് തടഞ്ഞുവച്ചിരിക്കുന്നത്. ദുബായില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. സാഹചര്യം വിലയിരുത്തുകയാണെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. നിലവില്‍ വാട്രി എയര്‍പോര്‍ട്ട് റിസപ്ഷനിലാണ് തടഞ്ഞുവയ്ക്കപ്പെട്ട യാത്രക്കാരുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.