കൗമാരത്തിലെ ശാരിരിക വളർച്ച തടയാൻ ലക്ഷ്യമിട്ടുള്ള മരുന്നുകൾ ഇനി മുതൽ ഡോക്ടർമാർക്ക് നിർദേശിക്കാനാകില്ല; സുപ്രധാന നീക്കവുമായി ബ്രിട്ടനിലെ എൻഎച്ച്എസ്

കൗമാരത്തിലെ ശാരിരിക വളർച്ച തടയാൻ ലക്ഷ്യമിട്ടുള്ള മരുന്നുകൾ ഇനി മുതൽ ഡോക്ടർമാർക്ക് നിർദേശിക്കാനാകില്ല; സുപ്രധാന നീക്കവുമായി ബ്രിട്ടനിലെ എൻഎച്ച്എസ്

ലണ്ടൻ: ലിംഗമാറ്റ ശസ്ത്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൗമാരത്തിലെ ശാരിരിക വളർച്ച തടയാൻ ലക്ഷ്യമിട്ടുള്ള മരുന്നുകൾ ഇനി മുതൽ ഡോക്ടർമാർക്ക് നിർദേശിക്കാനാകില്ലെന്ന സുപ്രധാന തീരുമാനവുമായി പബ്ലിക് ഹെൽത്ത് കെയർ സിസ്റ്റമായ നാഷണൽ ഹെൽത്ത് സർവീസ്. കൗമാരത്തിലെത്തുമ്പോൾ ആൺ - പെൺകുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന സ്വഭാവിക മാറ്റങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് ഇത്തരം മരുന്നുകൾ ഉപയോ​ഗിച്ചിരുന്നത്. വളരെ ആസൂത്രിതമായി ലിം​ഗ മാറ്റം ചെയ്യാനായി നടത്തിയിരുന്ന ശ്രമങ്ങൾക്കാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.

സുരക്ഷിതത്വത്തിൻ്റെയും ക്ലിനിക്കൽ ഫലപ്രാപ്തിയുടെയും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ലിംഗപരമായ പൊരുത്തക്കേടുകൾക്കോ ​​ലിംഗ വൈകല്യത്തിനോ ഇത് കാരണമാകുമെന്ന് നാഷണൽ ഹെൽത്ത് സർവീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ തുടങ്ങിയ ഹോർമോണുകളുടെ ഉൽപാദനം തടയുന്നതിലൂടെ കൗമാരത്തിലെത്തുമ്പോൾ കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന സ്വഭാവിക വളർച്ച തടയുന്നു. കുട്ടികളും യുവാക്കളും അവരുടെ കുടുംബങ്ങളും ഏതെങ്കിലും ഉറവിടങ്ങളിൽ നിന്നോ ഓൺലൈൻ ദാതാക്കളിൽ നിന്നോ പ്രായപൂർത്തിയാകുന്നത് തടയുന്നതോ ലിംഗഭേദം സ്ഥിരീകരിക്കുന്ന ഹോർമോണുകളോ സ്വീകരിക്കുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പകുതിയിലധികം സംസ്ഥാനങ്ങളും ഇപ്പോഴും കുട്ടികൾ കൗമാരത്തിലെത്തുന്നത് തടയാനുള്ള മരുന്നുകൾ നിർദേശിക്കാൻ ഡോക്ടർമാരെ അനുവദിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.