കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ കേരളത്തില്‍ മൃഗബലി നടത്തി: വെളിപ്പെടുത്തലുമായി ഡി.കെ ശിവകുമാര്‍

 കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ കേരളത്തില്‍ മൃഗബലി നടത്തി: വെളിപ്പെടുത്തലുമായി ഡി.കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന വെളിപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇത് നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കിയെന്നും ശിവകുമാര്‍ വെളിപ്പെടുത്തുന്നു.

ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് തനിക്ക് അറിയാം. എന്നാല്‍ ഇതൊന്നും തനിക്ക് ഏല്‍ക്കില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. തളിപ്പറമ്പിലെ രാജ രാജേശ്വരി ക്ഷേത്രത്തിലാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉള്‍പ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നല്‍കിയത്. പൂജകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.

പൂജകളില്‍ പങ്കെടുക്കുന്ന ആളുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജകള്‍ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവര്‍ക്ക് വിട്ടുനല്‍കുന്നു. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. താന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്നും ശിവകുമാര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.