ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ മൂലം കോവിഡ് മരണങ്ങൾ കൂടുന്നതായി ഡോക്ടർമാർ

 ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ മൂലം കോവിഡ് മരണങ്ങൾ കൂടുന്നതായി ഡോക്ടർമാർ

തിരുവനന്തപുരം: കോവിഡ് ബാധിതരായവർക്ക് ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍. കോവിഡ് ബാധിച്ച്‌ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളില്‍ രോഗികളില്‍ ഇത്തരം അണുബാധ മൂലമാണ് മരണം സംഭവിച്ചത്.

ആഴ്ചകളോളം ഐസിയു, വെന്‍റിലേറ്റര്‍ തുടങ്ങിയ കൃത്രിമ യന്ത്രസംവിധാനത്തിന്‍റെ സഹായത്തോടെ ചികില്‍സയിലിരിക്കുന്നവര്‍ക്കാണ് പ്രധാനമായും ഈ അണുബാധ കണ്ടു വരുന്നത്. ആശുപത്രികളില്‍ നിന്ന് മാത്രമുണ്ടാകുന്ന ഈ അണുബാധ ആന്‍റിബയോട്ടിക്കുകളോട് പ്രതികരിക്കില്ല.

കോവിഡിന് ശേഷം വരുന്ന ഫംഗസ് ബാധയെ കുറിച്ച്‌ പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികളില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയെ കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച എത്ര രോഗികള്‍ അണുബാധ കാരണം മരിച്ചുവെന്ന കണക്ക് സര്‍ക്കാരുകളുടെ കയ്യിലില്ല.

എന്നാലിത് പുതിയ അസുഖമല്ലെന്നും കുറേക്കാലം ഐസിയുവിലും വെന്‍റിലേറ്ററിലും കൃത്രിമ സഹായം വേണ്ടി വരുന്ന എല്ലാതരം രോഗികളിലും ഇത്തരം അണുബാധ കണ്ടുവരാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ മരണം സംഭവിക്കുന്നു. ഒരു മഹാമാരി ഉണ്ടാകുമ്പോൾ രോഗികളുടെ എണ്ണം കൂടുകയും അണുബാധ നിയന്ത്രണ മാര്‍ഗങ്ങള്‍ താളം തെറ്റുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.