ഗതാഗത നിയമലംഘനം: മോട്ടോർ വാഹനവകുപ്പ് 'കരിമ്പട്ടിക'യില്‍ നാലരലക്ഷം വാഹനങ്ങള്‍

ഗതാഗത നിയമലംഘനം: മോട്ടോർ വാഹനവകുപ്പ് 'കരിമ്പട്ടിക'യില്‍ നാലരലക്ഷം വാഹനങ്ങള്‍

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽപെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി കിട്ടാനുള്ളത് 52.30 കോടിരൂപ. നാലര ലക്ഷത്തോളം വാഹനങ്ങൾ ഈവിധത്തിൽ കരിമ്പട്ടികയിലുണ്ട്. പിഴ അടയ്ക്കാതെ ഈ വാഹന ഉടമകൾ നിയമലംഘനം തുടരുകയാണ്.

എന്നാൽ വലിയ കുടിശികയുള്ളവർക്കെതിരേ ജപ്തി നടപടി സ്വീകരിക്കുകയാണ് ഇനി അധികൃതർക്ക് മുന്നിലുള്ള മാർഗം. അല്ലെങ്കിൽ തുടർച്ചയായ നിയമലംഘനങ്ങൾ കണക്കിലെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകാം. എന്നാൽ കേസുകളുടെ ബാഹുല്യം കാരണം ഈ രണ്ടുമാർഗങ്ങളും ഫലപ്രദമല്ലാത്ത അവസ്ഥയാണ്.

'വാഹൻ' സോഫ്റ്റ്‌വെയറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവിൽവന്നത്. തുടർച്ചയായി നിയമലംഘനം കാണിക്കുന്നവരെ കരിമ്പട്ടികയിൽപെടുത്തി സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പിഴ കുടിശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തിൽ ടാക്സി, ട്രാൻസ്പോർട്ട് വാഹന ഉടമകൾ ഉൾപ്പെടെയുള്ളവർ ഇതിനെ മറികടക്കുകയാണ്.

ഓൺലൈൻ സംവിധാനമായ ഇ- ചെലാൻ വഴി പിഴ അടയ്ക്കാവുന്ന വിവരം ഡ്രൈവർമാർക്കും വാഹനയുടമകൾക്കും അറിയാത്തതും പിഴ അടയ്ക്കാൻ വൈകിക്കുന്നു. പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈൽ നമ്പരിലേക്ക് എസ്.എം.എസായി അറിയിക്കാറുണ്ടെങ്കിലും പലരും കൃത്യമായ മൊബൈൽ നമ്പർ രജിസ്ട്രേഷൻ രേഖകളിൽ നൽകാറില്ല. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ പിഴ ചുമത്താമെന്നതാണ് ഇ-ചെല്ലാൻ സംവിധാനത്തിന്റെ പ്രത്യേകത. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.