'കൊച്ചി കോര്‍പ്പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങ്'; യുഡിഎഫിന് പിന്തുണയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍

'കൊച്ചി കോര്‍പ്പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങ്'; യുഡിഎഫിന് പിന്തുണയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് പിന്തുണയുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫ്. കോര്‍പ്പറേഷന്‍ രണ്ട് കൗണ്‍സിലര്‍മാരെ കൂട്ടുപിടിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഇടതുമുന്നണി കൗണ്‍സിലര്‍ എം.എച്ച്.എം അഷ്‌റഫ് ആരോപിച്ചു.

അഷ്‌റഫ് പത്ത് മാസം മുന്‍പ് സിപിഐഎം വിട്ടിരുന്നു. ജിയോ കേബിള്‍, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്ന് അഷ്‌റഫ് ആരോപിച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അഷ്‌റഫിന്റെ ചുവടുമാറ്റം കൊച്ചി കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് കാരണമായേക്കില്ല. നിലവില്‍ കൊച്ചി കോര്‍പ്പറേഷനില്‍ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എല്‍ഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയും ഉണ്ട്.

ടൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഇപ്പോള്‍ മേല്‍കൈ യുഡിഎഫിനാണ്. നേരത്തെ യുഡിഎഫിന് നാലും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളായിരുന്നു സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇടത് അംഗം കെ.കെ ശിവന്റെ മരണത്തെ തുടര്‍ന്ന് കമ്മിറ്റിയിലെ അംഗ നില 4-4 എന്നായി. അഷ്‌റഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നാല്‍ പോലും യുഡിഎഫിന് മേല്‍കൈ കിട്ടും. എന്തായാലും ജില്ലാ കളക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയെന്ന് പ്രതിപക്ഷം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.