ജോ ബൈഡന്‍ ആശംസകള്‍യുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ജോ ബൈഡന്‍ ആശംസകള്‍യുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കയില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന രണ്ടാമത്തെ കത്തോലിക്കനാണ് ജോ ബൈഡന്‍. 1960ല്‍ അധികാരത്തിലെത്തിയ ഡെമോക്രാറ്റ് ജോണ്‍ എഫ് കെന്നഡിയാണ് ആദ്യ കത്തോലിക്കാന്‍ . അമേരിക്കയുടെ 46 മത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനെ ആശംസകള്‍ അറിയിക്കുൿയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ .

വ്യാഴാഴ്ച നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ജോ ബൈഡനെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദിക്കുകയും ആശീര്‍വാദിക്കുകയും ചെയ്തത് എന്ന വോയിസ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്ത് സമാധാനവും അനുരഞ്ജനവും ദാക്ഷിണ്യവും പകരാന്‍ ബൈഡന് കഴിയട്ടെയെന്നും ഫ്രാന്‍സിസ് പോപ്പ് ആശീര്‍വാദിച്ചു .

കുടിയേറ്റക്കാരുടെ ഉന്നമനത്തിനും പാവപ്പെട്ടവര്‍ക്കും കാലാവസ്ഥ വ്യതിയാന പ്രശ്ങ്ങളിലും മാര്‍പാപ്പക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് ജോ ബൈഡനും അദ്ദേഹത്തിന്റെ ടീമും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബൈഡന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രാണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ എന്നിവരുമായി ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.