യുഎഇയില്‍ പൊതു സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് പുതിയ നിയമം

യുഎഇയില്‍ പൊതു സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് പുതിയ നിയമം

ദുബായ്: രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിയില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. വികസനപരവും സാമ്പത്തികവും സാമൂഹികവുമായ പദ്ധതികളില്‍ സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതാണ് പൊതു സ്വകാര്യ പങ്കാളിത്ത നിയമം.

യുഎഇ വിപണി കോവിഡിന് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ കോവിഡിന് മുന്‍പുണ്ടായിരുന്ന സമയത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നിലവില്‍ യുഎഇ വിപണിയുടേതെന്നും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയെന്നുളളതാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക-സാമൂഹിക-പദ്ധതികളില്‍ ഭാഗമാകാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്നതില്‍ സ്വകാര്യമേഖലയ്ക്കും നിർണായക പങ്കുവഹിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും ദുബായ് ഭരണാധികാരി ട്വീറ്റിലൂടെ വ്യക്തമാക്കി.

2022 ആദ്യപകുതിയില്‍
യുഎഇയുടെ വ്യാപാരം 1 ട്രില്ല്യണ്‍ ദിർഹം കടന്നു. കോവിഡിന് മുന്‍പുളള കാലത്തെ ഇതേസമയം 840 ബില്ല്യണ്‍ ദിർഹമായിരുന്ന സ്ഥാനത്താണ് ഇത്. ടൂറിസം മേഖലയിലും ഉണർവ്വ് പ്രകടമാണ്. 2022 ആദ്യ പകുതിയില്‍ 12 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുളളത്. 12 ദശലക്ഷം അതിഥികളാണ് ഹോട്ടലുകളില്‍ താമസിക്കാനായി എത്തിയത്. 42 ശതമാനത്തിന്‍റെ വർദ്ധനവാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.19 ബില്ല്യണ്‍ ദിർഹമാണ് ടൂറിസം മേഖലയിലൂടെ ഈ വർഷം ആദ്യ പകുതിയില്‍ യുഎഇ നേടിയിരിക്കുന്ന വരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.