'ജമ്മു കാശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം'; ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുതെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം

'ജമ്മു കാശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം'; ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുതെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിന്റെ മേല്‍ പാകിസ്ഥാന്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ തള്ളിയ ബാഗ്ചി, ഇന്ത്യയുടെ പരമാധികാരത്തില്‍ പാകിസ്ഥാന്‍ ഇടപെടേണ്ടെന്ന് താക്കീതും നല്‍കി.

ഇന്ത്യയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പാകിസ്താന്‍ ഇടപെടേണ്ട. ഇത് പൂര്‍ണ്ണമായും ഇന്ത്യയുടെയും ഇന്ത്യയുടെ ഭരണഘടനയുടെയും കാര്യമാണെന്നാണ് കാശ്മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ക്ക് അരിന്ദം ബാഗ്ചി മറുപടി നല്‍കിയത്.

ദക്ഷിണേഷ്യയിലെ സമാധാനവും വികസനവും കാശ്മീര്‍ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാശ്മീരികള്‍ക്ക് അവരുടെ വിധി തീരുമാനിക്കാനുള്ള നിയമപരമായ അവകാശം നല്‍കുന്നതില്‍ ആഗോള സമൂഹം ഇടപെടണം. ഓഗസ്റ്റ് അഞ്ചിലെ നടപടികള്‍ ഇന്ത്യ തിരുത്തണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പിന്‍വലിക്കണം എന്നായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ട്വിറ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.