പാലക്കാട് ദുരഭിമാനക്കൊല: പ്രതികൾ അറസ്റ്റിൽ

പാലക്കാട് ദുരഭിമാനക്കൊല: പ്രതികൾ അറസ്റ്റിൽ

പാലക്കാട്: യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അനീഷിൻ്റെ ഭാര്യയുടെ പിതാവും അമ്മാവനും അറസ്റ്റിൽ. ഇന്നലെ വൈകിട്ടാണ് തേങ്കുറിശ്ശി മാങ്കുളം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്.  രണ്ടുപേരും ചേർന്ന് വണ്ടിയിൽ നിന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തിയത് കണ്ടു എന്ന് അനീഷിന്റെ സഹോദരൻ മൊഴി നൽകി.

സ്കൂൾ കാലം മുതൽ പ്രണയിച്ചിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുമ്പാണ് രജിസ്റ്റർ വിവാഹം ചെയ്തത്. സാമ്പത്തികമായി രണ്ട് തട്ടിൽ ഉള്ളവരായിരുന്നു ഇവർ. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്. അനീഷിന്റെ ഒപ്പം ജീവിക്കുന്നതിനായി വീടുവിട്ട് വന്ന പെൺകുട്ടിയെ വീട്ടുകാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ജാതിവ്യത്യാസത്തിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അനീഷിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. മൂന്നു മാസം വരെ മാത്രമെ ജീവിക്കുകയുള്ളൂ എന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യാ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

കല്ല്യാണം കഴിഞ്ഞ് മാസങ്ങളോളം ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന് അനീഷ് വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.