'ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നില്ലായിരുന്നെങ്കില്‍ മോഡി മണിപ്പൂരിനെക്കുറിച്ച് മൗനം തുടര്‍ന്നേനെ'; വിമര്‍ശനവുമായി ബിജെപി എംഎല്‍എ

 'ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നില്ലായിരുന്നെങ്കില്‍ മോഡി മണിപ്പൂരിനെക്കുറിച്ച് മൗനം തുടര്‍ന്നേനെ';  വിമര്‍ശനവുമായി ബിജെപി എംഎല്‍എ

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്‌നരാക്കി പൊതു നിരത്തിലൂടെ നടത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ.

സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം പുറത്തുവന്നിരുന്നില്ലെങ്കില്‍ പ്രധാനമന്ത്രി മൗനം തുടരുമായിരുന്നുവെന്ന് ബിജെപി എംഎല്‍എ പൗലിയന്‍ലാല്‍ ഹാക്കിപ് പറഞ്ഞു. മണിപ്പൂരില്‍ ജനങ്ങളുടെ ജീവന് സുരക്ഷിതത്വമില്ലെന്നും ബിജെപി എംഎല്‍എ വിമര്‍ശിച്ചു.

കലാപത്തില്‍ അക്രമിക്കളെക്കാള്‍ ഉത്തരവാദിത്വം കലാപം നിയന്ത്രിക്കേണ്ടവര്‍ക്ക് ഉണ്ടെന്നും പൗലിയന്‍ലാല്‍ ഹാക്കിപ് പറഞ്ഞു. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സൈക്കോട്ടില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് പൗലിയന്‍ലാല്‍ ഹാക്കിപ്.

മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ സമയം തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹാക്കിപ് പറഞ്ഞു. എങ്കിലും സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമെന്ന് തനിക്ക് ഇപ്പോഴും ശുഭാപ്തി വിശ്വാസമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.