ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ പ്ലാസ്റ്റിക് സാന്നിധ്യം; ഉത്കണ്ഠാജനകമെന്ന് ഗവേഷകര്‍

ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍  പ്ലാസ്റ്റിക് സാന്നിധ്യം; ഉത്കണ്ഠാജനകമെന്ന് ഗവേഷകര്‍

റോം: ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍. നിരവധി കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ശരീരത്തില്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കണ്ടെന്നും ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും ഗവേഷകര്‍ പറഞ്ഞു. ഗര്‍ഭിണികളായ ആറ് സ്ത്രീകളുടെ പ്ലാസന്റ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്.

പ്ലാസ്റ്റിക് സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തിനായി ശേഖരിച്ച ആറ് പേരുടെ പ്ലാസന്റയില്‍ നാലിലും വ്യത്യസ്ത വലുപ്പത്തിലുള്ള 12 പ്ലാസ്റ്റിക് തുണ്ടുകള്‍ കണ്ടെന്ന് പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

മൂന്ന് പ്ലാസ്റ്റിക് കഷണങ്ങള്‍ പോളി പ്രൊപ്പലിന്‍ ആണെന്ന് കണ്ടെത്തി. മറ്റ് ഒമ്പത് കഷണങ്ങളില്‍ വിവിധ തരം ആവരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെയിന്റ് , പശ, നെയില്‍ പോളിഷ് തുടങ്ങിയ മനുഷ്യ നിര്‍മ്മിത ആവരണങ്ങളാണ് ഇവയില്‍ കണ്ടെത്തിയത്. റോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്റോണിയോ റഗുസയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.