വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക്

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക്

മതത്തെയും ശാസ്ത്രത്തെയും വൃത്യസ്ത ധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുവാനുള്ള ചൂട്‌ പിടിച്ച ചർച്ചുകൾ കേരള രാഷ്ട്രീയ അന്തരീക്ഷത്തിൽ നിറഞ്ഞ്‌ നിൽക്കുകയാണ്. ശാസ്ത്ര മേഖലയുടെ വളർച്ചയ്ക്ക്‌ മികച്ച സംഭാവനകൾ നൽകി കടന്നുപോയ നിരവധി പുരോഹിതരെയും സന്യസ്തരെയും ചരിത്രം പരിശോധിക്കുമ്പോൾ കാണാനാകും.. അത്തരത്തിലുള്ള അഞ്ച് സഭ നേതാക്കന്മാരെ നോക്കാം

ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവായി ലോകം അംഗീകരിച്ചിരിക്കുന്നത്‌ ഫാദർ ഗ്രിഗർ മെന്റൽ എന്ന കത്തോലിക്കാ പുരോഹിതനെയാണ്‌. അദ്ദേഹത്തിന്റെ പേരിനെ ആശ്രയിച്ച്‌ രൂപികരിക്കപ്പെട്ട "മെൻഡലീയ നിയമങ്ങളു” ടെ സ്വതന്ത്രമായ രണ്ടാം കണ്ടെത്തലാണ്‌ ആധുനിക ജനിതക ശാസ്ത്രത്തിനു അടിത്തറ പാകിയത്. അദ്ദേഹം മരിച്ച് പിന്നെയും 34 കൊല്ലത്തിനു ശേഷമാണ് ലോകം മെന്റലിന്റെ പ്രവർത്തനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞത്.

പഴയ ആസ്ത്രിയയിലെ ഒരു നിർധന കർഷകകുടുംബത്തിൽ 1822 ജൂലൈ 20ന് ജനിച്ച മെന്റൽ കുട്ടിക്കാലത്തുതന്നെ തോട്ടപരിപാലനത്തിലും തേനീച്ച വളർത്തലിലും ഏർപ്പെട്ടിരുന്നു. മിടുക്കനായ മകന്റെ പഠനം തുടരാൻ മാതാപിതാക്കൾ അവനെ മൊണാസ്ട്രിയിൽ ചേർത്തു, അറിവിന്റെയും ശാസ്ത്രീയ അന്വേഷണങ്ങളുടെയും കേന്ദ്രം എന്ന് പുകൾ പെറ്റിരുന്ന സെന്റ് തോമസ് മൊണാസ്ട്രിയിൽ. പ്രകൃതിയോട് ചെറുപ്പത്തിലേ ഉണ്ടായിരുന്ന താല്പര്യം അവിടെ അദ്ദേഹത്തെ തന്റെ ഗവേഷണങ്ങളിലേക്കും ജനിതകത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്കും നയിച്ചു.

മെന്റലിന് പാരമ്പര്യം സംബന്ധിച്ച ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ചില സവിശേഷതകൾ എങ്ങനെയാണ് അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നത് എന്നറിയാൻ അദ്ദേഹം പയറുചെടികളിൽ പരീക്ഷണങ്ങൾ നടത്തി. പ്രാണികൾ വഴി, അനഭിലഷണീയമായ രീതിയിൽ പരാഗണം നടന്നുപോകാതിരിക്കാൻ അവയെ പൊതിഞ്ഞുസൂക്ഷിച്ചു. കുറച്ചൊന്നുമല്ല, മുപ്പതിനായിരത്തോളം ചെടികളാണ് അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

ജീവികളിൽ തന്റെ സിദ്ധാന്തം പരീക്ഷിച്ചു നോക്കാനായിരുന്നു മെന്റലിന്റെ അടുത്ത ശ്രമം. തേനീച്ചകളെയാണ് അദേഹം ഇതിനായി തെരഞ്ഞെടുത്തത്. ധാരാളം തേൻ ഉൽപാ ദിപ്പിക്കുന്ന ഒരു സങ്കരയിനത്തെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തതു. എന്നാൽ റാണി ഈച്ചകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും ആ പുതുജനുസിന്റെ ആ ക്രമണോത്സകതയും നിമിത്തം പഠനം പൂർത്തിയാക്കാനായില്ല. താമസിയാതെ അദ്ദേഹത്തിന് (abbot) ആയി കയറ്റം ലഭിച്ചു. അതോടെ പരീക്ഷണനിരീക്ഷണങ്ങൾക്കൊന്നും സമയം കിട്ടാതാവുകയും ചെയ്തതു.

അറുപത്തിയൊന്നാം വയസ്സിൽ, 1884 ജനുവരി ആറാംതീയതി, കിഡ്നിസംബന്ധമായ രോഗം നിമിത്തം അദ്ദേഹം അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മെന്റലിന്റെ സംഭാവനകൾ ശാസ്ത്രലോകം തിരിച്ചറിഞ്ഞതും ശാസ്ത്രചരിത്രത്തിൽ അദ്ദേഹത്തിന് അർഹമായ സ്ഥാനം ലഭിച്ചതും.

2. ജോർജ് ല മൈത്തർ

 ബെൽജിയംകാരനായ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു ജോർജ് ലമൈത്തർ. അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം നേടിയത് ജെസ്യുട്ട് വൈദികരുടെ സ്‌കൂളിലാണ്. തുടർന്നുള്ള വിദ്യാഭ്യാസം പ്രശസ്തമായ ലുവൈൻ യൂണിവേസിറ്റിയിൽ ആയിരുന്നു. അവിടെ അദ്ദേഹം സിവിൽ എൻജിനീയറിങ് പഠിച്ചു. 1914 ൽ ഒന്നാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹത്തിന്റെ പഠനം ഭാഗികമായി മുടങ്ങി.

യുദ്ധകാലത്ത് രാഷ്ട്രത്തിനായി സൈനിക സേവനത്തിൽ ഏർപ്പെട്ടു. യുദ്ധാനന്തരം അദ്ദേഹം ഭൗതികശാസ്ത്രവും കണക്കും പഠിച്ചു. ഇക്കാലയളവിൽ തന്നെ ഒരു രൂപതാ വൈദികനാകാനുള്ള പരിശീലനവും ആരംഭിച്ചു. 1920 ൽ തന്റെ ഗവേഷണ പഠനങ്ങൾ പൂർത്തിയാക്കുകയും ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. 1923 ൽ ജോർജ് ലമൈത്തർ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

1923 മുതൽ അദ്ദേഹം ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണങ്ങൾ ആരംഭിച്ചു. തുടർന്ന് അമേരിക്കയിലെ എംഐടി യൂണിവേഴ്‌സിറ്റിയിലും കുറച്ചുകാലം പ്രവർത്തിച്ചു. 1925 ൽ ബെൽജിയത്തിലേക്ക് തിരികെ വരികയും ജീവിതാവസാനം വരെ ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയും ചെയ്തു.

പ്രപഞ്ചോളല്പത്തിയുടെ കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബിഗ്‌ ബാംഗ്‌ തിയറി ആദ്യമായി അവതരിപ്പിച്ചത്‌ ജോർജ് ല മൈത്തർ എന്ന കത്തോലിക്ക വൈദികനാണ്‌. ആദ്യ നാളുകളിൽ ലമൈത്തർ അവതരിപ്പിച്ച സിദ്ധാന്തത്തിനു വേണ്ട പ്രശസ്തി ലഭിച്ചില്ല. ആദ്യ നാളുകളിൽ ലമൈത്തർ അവതരിപ്പിച്ച സിദ്ധാന്തത്തിനു വേണ്ട പ്രശസ്തി ലഭിച്ചില്ല. പ്രപഞ്ചം വികസിക്കുകയാണെങ്കിൽ അതിന് ഒരു ആരംഭം ഉണ്ടാവണം. അങ്ങനെയെങ്കിൽ വിദൂര ഭൂതകാലത്ത് പ്രപഞ്ചത്തിലെ പദാർത്ഥമെല്ലാം ഒന്നായിരുന്ന ഒരു കാലമുണ്ടാവണം. ഇതിനെ ലമൈത്തർ ആദി കണം എന്ന് വിളിച്ചു. ഒരു പൊട്ടിത്തെറിയോടെ ഇത് സമയത്തിന്റെയും സ്ഥലത്തിന്റെയും ഉത്ഭവത്തിനു കാരണമാവുകയും ചെയ്തു. ഇതാണ് ബിഗ് ബാംഗ് തിയറിയുടെ അടിസ്ഥാനം.

3. ഫ്രാൻസിസ്‌കോ മരിയ ഗ്രിമാൾഡി

ഫിസിക്സിലെ ഡീഫ്രാക്ഷൻ എന്നുപറയുന്ന പ്രതിഭാസം ആദ്യമായി അവതരിപ്പിച്ചത്‌ ഫ്രാൻസിസ്‌കോ മരിയ ഗ്രിമാൾഡി എന്ന ഇറ്റാലിയൻ ഈശോ സഭ വൈദികനാണ്‌. 1618 ഏപ്രിൽ രണ്ടിന് ഇറ്റലിയിലെ ബൊളോന്യയിൽ പട്ടുവ്യാപാരിയായ പാരിഡെ ഗ്രിമാൾഡിയുടെയും അന്ന കാറ്റാനിയുടെയും നാലാമത്തെ മകനായി ജനിച്ചു. ഫ്രാൻസെസ്‌കോ മരിയ ഗ്രിമാൾഡിയും സഹോദരൻ വിൻസെൻസോ മരിയ ഗ്രിമാൾഡിയും വൈദികാന്തസിലും പ്രവേശിച്ചു. പ്രകാശ വിഭംഗനത്തെ ആദ്യമായി കൃത്യമായി നിരീക്ഷിച്ച് അതിനു വിഭംഗനം (diffraction) എന്ന വിശേഷണം നൽകിയത് ഗ്രിമാൾഡി ആയിരുന്നു.
പ്രകാശരശ്മികൾ നേർരേഖയിലൂടെയല്ല സഞ്ചരിക്കുന്നതെന്ന് പരീക്ഷണങ്ങളിലൂടെ ഗ്രിമാൾഡിക്ക് തെളിയിക്കാനായി. ഒരു സുഷിരത്തിലൂടെ കടക്കുന്ന പ്രകാശരശ്മികൾ കോണിന്റെ രൂപത്തിൽ കാണപ്പെടുന്നത് ഇതിനുദാഹരണമാണ്.

പിന്നീടുള്ള ഭൗതിക ശാസ്ത്രകാരന്മാർ പ്രകാശം തരംഗങ്ങളായി സഞ്ചരിക്കുന്നു എന്ന് സമർത്ഥിക്കാൻ ഈ ഉദാഹരണത്തെയാണ് ഉപയോഗിച്ചുവരുന്നത്. പ്രത്യേകിച്ച് ഡിഫ്രാക്ഷൻ ബാൻഡുകൾ കണ്ടുപിടിച്ച ഡച്ച് ഗണിത ശാസ്ത്രകാരനായ ക്രിസ്റ്റിയാൻ ഹുയ്‌ജെൻസും ഈ ഉദാഹരണമാണ് അവലംബിച്ചത്. ഡോക്ടറേറ്റു നേടിക്കഴിഞ്ഞപ്പോൾ സാന്റാ ലൂസിയ കോളജിലെ ഫിലോസഫി പ്രഫസറായി ഗ്രിമാൾഡിക്ക് നിയമനം ലഭിച്ചു. അനാരോഗ്യം കാരണം ആ ജോലി ഉപേക്ഷിച്ചപ്പോൾ ഗണിത ശാസ്ത്ര വിഭാഗത്തിൽ നിയമനം കിട്ടി. ചന്ദ്രനിലെ ഗ്രിമാൾഡി ഗർത്തം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

4, സിസ്റ്റർ മേരി കെന്നത്ത്‌

 അമേരിക്കയിൽ ആദ്യമായി കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്‌ കരസ്ഥമാക്കിയത്‌ സിസ്റ്റർ മേരി കെന്നത്ത്‌ എന്ന കന്യാസ്ത്രീയാണ്‌. അമേരിക്കയിൽ കമ്പ്യൂട്ടർ പഠന മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കുവാൻ ഈ കന്യാസ്ത്രീയുടെ ഇടപെടലുകൾ കാരണമായി. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വിശ്വാസം അപ്രസക്തമാകുന്നു എന്ന് ചിന്തിക്കുന്നവർക്ക് ചെറിയ ഒരു വെല്ലുവിളികൂടിയാണ് ഒരു കത്തോലിക്കാ സന്യാസിയായി തുടർന്നുകൊണ്ട് തന്നെ കമ്പ്യൂട്ടർ യുഗത്തിന്റെ ആദ്യകാല സംഭാവനകളുടെ നെടുംതൂണായി പ്രവർത്തിച്ച സി. മേരി കെന്നത്ത് കെല്ലർ.

ഓഹിയോയിലെ ക്ളീവ്ലാൻഡ് എന്ന സ്ഥലത്താണ് സി. മേരി കെന്നത്ത് കെല്ലർ(1913-1985) ജനിച്ചത്. പിന്നീട് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദി ബ്ലസ്ഡ് വിർജിൻ മേരി എന്ന സന്യാസസഭയിൽ ചേർന്ന അവർ, മേരി കെന്നത്ത് എന്ന പേര് സ്വീകരിച്ചു. തുടർന്ന് ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ ചേർന്ന സി. മേരി, 1943 -ൽ അവിടെനിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്. ബിരുദവും 1953 ൽ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും എം.എസ് ബിരുദവും നേടി.

ബിരുദ പഠനകാലത്ത്, ഡാർട്ട്മൗത്ത്, പർഡ്യൂ, മിഷിഗൺ സർവകലാശാല, വിസ്കോൺസിൻ സർവകലാശാല എന്നിവയുൾപ്പെടെ മറ്റ് സർവകലാശാലകളുമായും അവർ അഫിലിയേറ്റഡ് ആയിരുന്നു. ഒരു ബിരുദ വിദ്യാർത്ഥി എന്ന നിലയിൽ, കോ എഡ്യൂക്കേഷൻ അനുവദിക്കാതിരുന്ന ന്യൂ ഹാംഷെയറിന്റെ ഐവി ലീഗ് കോളേജ് ആയ ഡാർട്ട്മൗത്ത് ഉൾപ്പടെയുള്ള സ്കൂളുകളിൽ സി. മേരി തന്റെ സെമസ്റ്ററുകൾ ചെലവഴിച്ചു. ഡാർട്ട്മൗത്ത്, സിസ്റ്റർക്കുവേണ്ടി കോ എഡ്യൂക്കേഷൻ നയത്തിൽ ഇളവ് വരുത്തി. അവർ അവിടുത്തെ കമ്പ്യൂട്ടർ സെന്ററിൽ ജോലി ചെയ്തുകൊണ്ട് BASIC എന്ന പ്രോഗ്രാമിംഗ് ഭാഷയുടെ വികസനത്തിന് സംഭാവന നൽകി. അത് ആദ്യകാല തലമുറ പ്രോഗ്രാമർമാർക്ക് വളരെയധികം സഹായകരമായിത്തീർന്നു.

ഡാർട്ട്മൗത്തിലെ ജോലിക്ക് ശേഷം, പിഎച്ച്ഡി നേടാനായി സി. മേരി വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലേക്ക് വന്നു. അവിടെ പ്രൊഫ. പ്രെസ്റ്റൺ ഹാമർ “കമ്പ്യൂട്ടർ ജനറേറ്റഡ് പാറ്റേണുകളെക്കുറിച്ചുള്ള ഇൻഡക്റ്റീവ് ഇൻഫറൻസ്” എന്ന തലക്കെട്ടിൽ സിസ്റ്റർടെ പ്രബന്ധത്തിന് മേൽനോട്ടം വഹിച്ചു. യുഡബ്ല്യു-മാഡിസണിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വ്യക്തിയായി അവർ മാറി. അതിനെത്തുടർന്ന് അയോവയിലെ ഡുബുക്കിലുള്ള ഒരു റോമൻ കത്തോലിക്കാ സ്ഥാപനമായ ക്ലാർക്ക് കോളേജിൽ ഒരു ഫാക്കൽറ്റി ആയി സിസ്റ്റർ ജോലിയിൽ പ്രവേശിച്ചു. അവിടെ അവൾ ഒരു കമ്പ്യൂട്ടർ സയൻസ് വിഭാഗം സ്ഥാപിക്കുകയും രണ്ട് പതിറ്റാണ്ട് കാലത്തോളം പ്രസ്തുത വിഭാഗത്തിന്റെ അധ്യക്ഷയായി സേവനം ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടർ പഠനത്തിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ആശയത്തിന്റെ ആദ്യകാല അഭിഭാഷകയായിരുന്നു സി. കെല്ലർ.

5, നിക്കോളാസ്‌ സ്റ്റനോ

ആധുനിക ഭാമിക ശാസ്ത്രത്തിന്റെയും ഭൂഗർഭ ശാസ്ത്രത്തിന്റെയും പിതാവ്‌ എന്ന്‌ വിളിക്കപ്പെടുന്നത്‌ നിക്കോളാസ്‌ സ്റ്റനോ എന്ന കത്തോലിക്ക ബിഷപ്‌ ആണ്‌. 1660-ൽ സ്റ്റെനോ മനുഷ്യ ശരീരഘടന പഠിക്കാൻ ആംസ്റ്റർഡാമിലേക്ക് പോയി , അവിടെ വെച്ച് സ്റ്റെൻസെൻസ് ഡക്റ്റ് എന്നും വിളിക്കപ്പെടുന്ന പരോട്ടിഡ് ഉമിനീർ നാളം കണ്ടെത്തി. 1665-ൽ അദ്ദേഹം ഫ്ലോറൻസിലേക്ക് പോയി , അവിടെ ഗ്രാൻഡ് ഡ്യൂക്ക് ഫെർഡിനാന്റ് രണ്ടാമന്റെ ഡോക്ടറായി നിയമിക്കപ്പെട്ടു .

സ്റ്റെനോ ഇറ്റലിയിൽ വിപുലമായി സഞ്ചരിച്ചു, 1669-ൽ ഡി സോളിഡോ ഇൻട്രാ സോളിഡം നാച്ചുറലിറ്റർ കണ്ടെൻറോ ഡിസേർട്ടേഷണിസ് പ്രോഡ്രോമസ് എന്ന ഗ്രന്ഥത്തിൽ തന്റെ ഭൂമിശാസ്ത്ര നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചുനിക്കോളാസ് സ്റ്റെനോയുടെ പ്രബന്ധത്തിന്റെ പ്രോഡ്രോമസ് ഒരു സോളിഡ് ബോഡിയെ സംബന്ധിക്കുന്ന ഒരു സോളിഡ് ഉള്ളിലെ പ്രകൃതി പ്രക്രിയയാൽ ചുറ്റപ്പെട്ടിരിക്കുന്നു ). ഭൂമിശാസ്ത്ര സാഹിത്യത്തിലെ ഒരു നാഴികക്കല്ലായ ഈ കൃതിയിൽക്രിസ്റ്റലോഗ്രാഫി ശാസ്ത്രത്തിന്റെ അടിത്തറയിട്ടു. ക്വാർട്സ് ക്രിസ്റ്റലുകൾ ഭൗതിക രൂപത്തിൽ വളരെ വ്യത്യസ്തമാണെങ്കിലും, അവയ്‌ക്കെല്ലാം സമാനമായ മുഖങ്ങൾക്കിടയിൽ ഒരേ കോണുകളുണ്ടെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. കൂടാതെ, ഫോസിലുകൾ പുരാതന ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണെന്നും പല പാറകളും അവശിഷ്ടത്തിന്റെ ഫലമാണെന്നും അദ്ദേഹം വിപ്ലവകരമായ ആശയം മുന്നോട്ടുവച്ചു.

ഭൂമിശാസ്ത്രപരമായ സംഭവങ്ങളുടെ കാലക്രമ ചരിത്രവും സ്ട്രാറ്റുകളുടെയും ഫോസിലുകളുടെയും സൂക്ഷ്മമായ പഠനത്തിലൂടെ ചരിത്രം മനസ്സിലാക്കാൻ കഴിയും. പർവതങ്ങൾ മരങ്ങൾ പോലെ വളരുന്നു എന്ന ആശയം അദ്ദേഹം നിരസിച്ചു, പകരം അവ ഭൂമിയുടെ പുറംതോടിന്റെ മാറ്റങ്ങളാൽ രൂപപ്പെടുന്നതാണെന്ന് നിർദ്ദേശിച്ചു. മതപരമായ അസഹിഷ്ണുതയും പിടിവാശിയും തടസ്സപ്പെട്ട സ്റ്റെനോ, ഭൂമിശാസ്ത്രപരമായ എല്ലാ ചരിത്രവും 6,000 വർഷത്തിനുള്ളിൽ സ്ഥാപിക്കാൻ നിർബന്ധിതനായി.

കടപ്പാട്; ഫാ ജോൺസൻ പാലപ്പള്ളി സി എം ഐ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.