'വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ തന്നെ സൂത്രധാരന്മാര്‍'; ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് താനായിട്ട് പറയുന്നില്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്

'വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ തന്നെ സൂത്രധാരന്മാര്‍'; ഗൂഢാലോചനയില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് താനായിട്ട് പറയുന്നില്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്

കൊല്ലം: ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെയാണ് സോളാര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്ന് കെ.ബി ഗണേഷ്‌കുമാറിന്റെ സഹോദരിയും കേരള കോണ്‍ഗ്രസ് ബി (ഉഷ മോഹന്‍ദാസ് വിഭാഗം) ചെയര്‍പഴ്‌സനുമായ ഉഷ മോഹന്‍ദാസ്. ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേര്‍ന്ന ഗൂഢാലോചനയാണോയെന്ന ചോദ്യത്തിന് താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചുള്ള സോളാര്‍ വിവാദ നായികയുടെ കത്ത് ദല്ലാള്‍ നന്ദകുമാര്‍ സ്വകാര്യ ചാനലിന് കൈമാറിയത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിലെന്ന് സി ബിഐ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഉഷാ മോഹന്‍ ദാസിന്റെ പ്രതികരണം.

ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്ക് വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തു സൂക്ഷിക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛന്‍ വായിച്ചതാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ അതില്‍ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും അഴര്‍ വെളിപ്പെടുത്തി.

ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി മൂന്ന് മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണ് താമസിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. അവിടെവച്ചാകാം ഗൂഢാലോചന നടന്നതെന്ന് ഉഷ ആരോപിച്ചു. അതേസമയം സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ സര്‍ക്കാര്‍ വേട്ടയാടിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.