ന്യൂഡല്‍ഹി: എസ്‌ഐആര്‍ ജോലികള്‍ക്കായി നിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. ജോലി സമയം കുറയ്ക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ വിന്യസിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജീവനക്കാരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം ജോലി ഭാരം കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഈ സമ്മര്‍ദ്ദം എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. തമിഴ്‌നാട്ടിലെ എസ്‌ഐആര്‍ ഹര്‍ജികളിലാണ് കോടതി നിര്‍ദേശം. തമിഴ്‌നാട് സര്‍ക്കാരിന് ഈ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും കോടതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ടിവികെ അഭിപ്രായപ്പെട്ടു. ബുദ്ധിമുട്ട് നേരിടുന്നവരെ ഒഴിവാക്കണമെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ഇളവ് തേടുന്ന വ്യക്തികളെ ഒഴിവാക്കി മറ്റ് വ്യക്തികള്‍ക്ക് ചുമതല നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ബിഎല്‍ഒമാരുടെ മേലുള്ള സമ്മര്‍ദ്ദം ശരിക്കും ആശങ്കാജനകമാണ് എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ അത് വിശദീകരിക്കുന്നില്ല എന്നും സുപ്രീം കോടതി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.