ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്ന് സിപിഎം കൗണ്‍സിലറുടെ പരാതി; കൊച്ചി ഇ.ഡി ഓഫിസില്‍ പൊലീസ് പരിശോധന

ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചെന്ന് സിപിഎം കൗണ്‍സിലറുടെ പരാതി; കൊച്ചി ഇ.ഡി ഓഫിസില്‍ പൊലീസ് പരിശോധന

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ കേരളാ പൊലീസ് സംഘം കൊച്ചി ഇ.ഡി ഓഫിസില്‍ പരിശോധന നടത്തി.

വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഘമാണ് ഇ.ഡി ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയത്.

ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നല്‍കുന്നതിന് വേണ്ടി ഇ.ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അരവിന്ദാക്ഷന്‍ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നല്‍കാന്‍ മര്‍ദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതിയിലുള്ളത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയില്‍ പൊലീസ് ഇ.ഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയും കേടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.