അനധികൃത പാസ്പോര്‍ട്ട്: രണ്ട് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളില്‍ സിബിഐ റെയ്ഡ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികള്‍

അനധികൃത പാസ്പോര്‍ട്ട്: രണ്ട് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളില്‍ സിബിഐ റെയ്ഡ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികള്‍

ന്യൂഡല്‍ഹി: വ്യാജരേഖ ചമച്ച് പാസ്പോര്‍ട്ട് നല്‍കിയെന്നാരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളുമടക്കം 24 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. കൊല്‍ക്കത്ത, സിലിഗുരി, ഗാങ്‌ടോക്ക്, പശ്ചിമ ബംഗാള്‍ തുടങ്ങിയ 50 സ്ഥലങ്ങളിലായിരുന്നു സിബിഐ പരിശോധന നടന്നത്.

കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്തവര്‍ക്കും പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് ലഭ്യമാക്കിയതായാണ് സിബിഐ കണ്ടെത്തിയത്.

ഗാങ്‌ടോക്കില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെയും ഒരു ഇടനിലക്കാരനെയും സിബിഐ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ സിലിഗുരി പാസ്‌പോര്‍ട്ട് സേവ ലഘു കേന്ദ്രാസ് (പി.എസ്.എല്‍.കെ) സീനിയര്‍ സൂപ്രണ്ടിനെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.