ആശുപത്രിയില്‍ രോഗികളടക്കം ആയിരത്തോളം പേരെ ബന്ദികളാക്കി വിലപേശാന്‍ ശ്രമം; ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രയേല്‍ സേന

ആശുപത്രിയില്‍ രോഗികളടക്കം ആയിരത്തോളം പേരെ ബന്ദികളാക്കി വിലപേശാന്‍ ശ്രമം; ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രയേല്‍ സേന

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ആയിരത്തോളം പേരെ ബന്ദികളാക്കിയ ശേഷം സൈന്യത്തോട് വിലപേശാനുള്ള നീക്കത്തിനിടെ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍. ഗാസ നിവാസികളെ ഒഴിപ്പിക്കുന്നത് തടഞ്ഞ കമാന്‍ഡര്‍ അഹമ്മദ് സിയാമിനെയാണ് വധിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) വ്യക്തമാക്കി.

നേരത്തേ റാന്റിസി ആശുപത്രിയില്‍ ആയിരക്കണക്കിനു പേരെ ബന്ദികളാക്കിയതിനു പിന്നില്‍ അഹമ്മദ് സിയാം ആയിരുന്നു. പലസ്തീനികളുടെ പലായനം തടഞ്ഞ് മനുഷ്യ കവചം സൃഷ്ടിച്ചതിലും സിയാമിനു പങ്കുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.

ഹമാസിന്റെ നാസര്‍ റദ്വാന്‍ ബറ്റാലിയന്റെ കമാന്‍ഡറായിരുന്നു സിയാം. ഗാസ സിറ്റിയിലെ അല്‍-ബുറാഖ് സ്‌കൂളില്‍ ഒളിവില്‍ കഴിയവെയാണ് ഇസ്രേലി വ്യോമസേന ഇയാളെ നേരിട്ടത്. ഷിന്‍ ബെറ്റും മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റുമാണ് ഒളിത്താവളം സംബന്ധിച്ച് രഹസ്യ വിവരം കൈമാറിയത്. ആക്രമണത്തിന് ഗിവാറ്റി ബ്രിഗേഡ് സൈനികരാണ് നേതൃത്വം നല്‍കിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.