അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ട് സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്

അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ട് സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍പ്പെട്ടവരുടെ പുതിയ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയില്‍ നിന്ന് ശേഖരിച്ച മൊഴിയുടെയും സംഘം സാധനങ്ങള്‍ വാങ്ങാനെത്തിയ കടയിലെ സ്ത്രീയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നും മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. രേഖാ ചിത്രം കൊല്ലം എസിപി കൊട്ടാരക്കരയിലെ അന്വേഷണ സംഘത്തിന് കൈമാറി.

ആശ്രമം മൈതാനത്ത് കുട്ടിയെ എത്തിച്ച സ്ത്രീയെ കോളജ് വിദ്യാര്‍ത്ഥിനികള്‍ കണ്ടിരുന്നു. കുട്ടിയെ മൈതാനത്തിന്റെ പരിസരത്ത് എത്തിച്ച സ്ത്രീ ഓട്ടോയില്‍ കയറിയെന്നാണ് സൂചന.

കാര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി പറഞ്ഞ നീല കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കും.
ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കുഞ്ഞ് ആഘാതത്തില്‍ നിന്ന് പൂര്‍ണമായും മാറാന്‍ സമയമെടുക്കും എന്നതിനാല്‍ കുട്ടിയോട് സാവധാനം വിവരങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. പ്രതികള്‍ കൊല്ലം ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ലെന്നും തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ സംഘമല്ലെന്നും പൊലീസ് പറയുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവതിയുടെ രേഖാ ചിത്രം ഇന്നലെ പുറത്ത് വിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.