ക്യൂബയെ ഭീകരരാജ്യമെന്ന് പ്രഖ്യാപിച്ച്‌ ട്രംപ്

ക്യൂബയെ ഭീകരരാജ്യമെന്ന് പ്രഖ്യാപിച്ച്‌ ട്രംപ്

വാഷിംഗ്ടൺ: ക്യൂബയെ ഭീകരരാജ്യമെന്ന് പ്രഖ്യാപിച്ച്‌ ട്രംപ്. ക്യൂബ ഭീകരത വളര്‍ത്തുന്ന രാജ്യമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഇറാന്‍, വടക്കന്‍ കൊറിയ, സിറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ആഗോള ഭീകരതയെ സംരക്ഷിക്കുന്നവരുടെ പട്ടികയില്‍ ക്യൂബയെപ്പെടുത്തിയത്.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ തീരുമാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഇന്നലെയാണ് ഒപ്പുവെച്ചത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവാണ് ക്യൂബ ഭീകരതയെ സഹായിക്കുന്നുവെന്ന ആരോപണം ഔദ്യോഗികമായി ഉന്നയിച്ചത്.

ഒബാമയുടെ കാലഘട്ടത്തില്‍ 2015ല്‍ ക്യൂബക്കെതിരെ അമേരിക്ക കൈകൊണ്ട നയത്തിന് നേരെ വിപരീതമായ തീരുമാനത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. അവസരവാദ രാഷ്ട്രീയ നീക്കവും ഗൂഢാലോചനയുമാണ് അമേരിക്ക നടത്തുന്നതെന്ന പ്രസ്താവനയുമായി ക്യൂബയും രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.