അധിക വിഭവ സമാഹരണത്തിന് പ്രഖ്യാപനങ്ങളില്ല; യാഥാര്‍ത്ഥ്യവുമായി ഒത്തു പോകുന്നില്ലെന്ന് വിമര്‍ശനം: സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തില്‍

അധിക വിഭവ സമാഹരണത്തിന്  പ്രഖ്യാപനങ്ങളില്ല; യാഥാര്‍ത്ഥ്യവുമായി ഒത്തു പോകുന്നില്ലെന്ന് വിമര്‍ശനം: സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും അധിക വിഭവ സമാഹരണത്തിന് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഒന്നുമില്ലാതെ കുറേയധികം പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റ് യാഥാര്‍ത്ഥ്യവുമായി ഒത്തു പോകുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്നു എന്ന് പറയുമ്പോഴും എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നില്ല. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്ന് ധനമന്ത്രി മുന്നറിയിപ്പ് നല്‍കുമ്പോഴും എന്താണ് പ്ലാന്‍ ബി എന്നും വ്യക്തമാക്കുന്നില്ല.

സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച 2024-25 ബജറ്റ് ഒറ്റനോട്ടത്തില്‍:

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ധനവ് ലക്ഷ്യമിടുന്നു.

കാര്‍ഷിക മേഖല:

കാര്‍ഷിക മേഖലയ്ക്ക് ആകെ 1,698 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
ഫലവര്‍ഗ കൃഷി വികസനത്തിന് 18.92 കോടി.
നാളീകേര കൃഷി വികസനത്തിന് 65 കോടി.
വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
വിളപരിപാലനത്തിന് 535.90 കോടി.
മണ്ണ്, ജല സംരക്ഷണത്തിന് 83.99 കോടി.
ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
റബ്ബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തി.
വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി.
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി.
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനിക വല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി.

മൃഗ സംരക്ഷണം:
മൃഗസംരക്ഷണത്തിന് 277.14 കോടി.
ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി

മത്സ്യ ബന്ധനം:
മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും പദ്ധതിയ്ക്ക് 10 കോടി.
മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി.
മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി.
തീരദേശ വികസനത്തിന് 136.98 കോടി.
തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി.
പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി.

വ്യവസായം:
ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി.
കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി.
കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
കയര്‍ വ്യവസായത്തിന് 107.64 കോടി
ഖാദി വ്യവസായത്തിന് 14.80 കോടി
കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി
കിന്‍ഫ്രയ്ക്ക് 324.31 കോടി
കെല്‍ട്രോണിന് 20 കോടി
വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
കൊച്ചി മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം 2150 കോടി.
നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി.
ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.
പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.

വിദ്യാഭ്യാസം:
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് 23.51 കോടി.
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജിയെടുത്താല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരം.

മറ്റ് പ്രഖ്യാപനങ്ങള്‍:
ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
പട്ടിക വര്‍ഗ വികസനത്തിന് 859.50 കോടി.
മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി.
ഗ്രാമ വികസനത്തിന് 1768.32 കോടി.
തൊഴിലുറപ്പില്‍ സംസ്ഥാന വിഹിതം 230.10 കോടി.
കുടുംബശ്രീയ്ക്ക് 265 കോടി.
പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി.
സഹകരണ മേഖലയ്ക്ക് 134.42 കോടി.
ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി.
വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി.
കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.
സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി ആറ് കോടി.
കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി.
ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
കേരള സ്‌പേസ് പാര്‍ക്കിന് 52.50 കോടി.
ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി.
പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടി.
ലൈഫ് പദ്ധതിയില്‍ വീട് നിര്‍മാണത്തിന് അടുത്ത വര്‍ഷത്തേക്ക് 1132 കോടി.
എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
ലോകബാങ്ക് സഹായത്തോടെ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി.
പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും.
കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍.
അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിത ശേഷി കൈവരിക്കല്‍.
സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.