ഇന്ത്യയില്‍ ആദ്യം: തിരുവനന്തപുരത്ത് മനശാസ്ത്രജ്ഞയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച വ്യക്തിയുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി ഫെയ്‌സ്ബുക്ക്

ഇന്ത്യയില്‍ ആദ്യം: തിരുവനന്തപുരത്ത് മനശാസ്ത്രജ്ഞയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച വ്യക്തിയുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി ഉപയോക്താവിന്റെ വ്യക്തി വിവരങ്ങള്‍ പൊലീസിന് കൈമാറി ഫെയ്‌സ്ബുക്ക്. തിരുവനന്തപുരത്ത് മനശാസ്ത്രജ്ഞയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരങ്ങളാണ് മെറ്റ സൈബര്‍ പൊലീസിന് കൈമാറിയത്.

വിവരങ്ങള്‍ ലഭ്യമാക്കണമെന്ന സൈബര്‍ പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മെറ്റ വിവരങ്ങള്‍ നല്‍കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ ആദ്യമായാണ് ഫെയ്‌സ്ബുക്ക് അവരുടെ ഉപയോക്താവിന്റെ വ്യക്തി വിവരങ്ങള്‍ കൈമാറുന്നത്.

ഉപയോക്താവിന്റെ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ച ഫെയ്‌സ്ബുക്കിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് മെറ്റ വിവരങ്ങള്‍ കൈമാറിയത്. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങളാണ് കൈമാറണമെന്ന് മെറ്റയെ സൈബര്‍ പൊലീസ് അറിയിച്ചത്.

പാകിസ്ഥാനില്‍ നിന്നുള്ള ഐപി മേല്‍വിലാസം ഉപയോഗിച്ചാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇവരുടെ വിവരങ്ങള്‍. വാട്സാപ് നല്‍കാത്തതിനാല്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മെറ്റ. ഇതിനെതിരെയാണ് കോടതി കര്‍ശന നടപടികളുമായി രംഗത്തെത്തിയത്.

അതേസമയം മറ്റൊരു കേസില്‍ വാട്സാപ്പിനെതിരായ കോടതി നടപടികള്‍ ഹൈക്കോടതി താല്‍കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വാട്സ് ആപ്പിന്റെ അഭിഭാഷകന്‍ അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇരു കേസുകളും എല്‍സ കാതറിന്‍ ജോര്‍ജാണ് പരിഗണിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നാണ് സൈബര്‍ പൊലീസ് ആവശ്യപ്പെടുന്നത്. കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്സ് ആപ്പിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും സൈബര്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.