കണ്ണൂര്‍: അടയ്ക്കാത്തോട് ജനവാസമേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. രണ്ടാഴ്ചയായി പ്രദേശത്ത് ഭീതി പരത്തുകയായിരുന്നു കടുവ. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ കടുവയെ കണ്ടെത്തിയതോടെ നാട്ടുകാര്‍ ചേര്‍ന്ന് വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കാസര്‍കോട് നിന്ന് പ്രത്യേക സംഘത്തെ എത്തിച്ച് പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കടുവ രക്ഷപ്പെട്ടു. അഞ്ച് ദിവസമായി കടുവയ്ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍ ഇടക്കിടെ കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാന്‍ സാഹചര്യത്തില്‍ ഇതിനെ കണ്ടുകിട്ടിയിരുന്നില്ല. കടുവയെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ അടയ്ക്കാത്തോടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കടുവ വീട്ട് പരിസരങ്ങളിലും പറമ്പുകളിലുമെല്ലാം വന്ന് പോയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26