തൃശൂരില്‍ സി.പി.എം നേതാവിനെ കുത്തിക്കൊന്നു; അക്രമത്തിനു പിന്നിൽ ബിജെപി എന്ന് സിപിഎം

തൃശൂരില്‍ സി.പി.എം നേതാവിനെ കുത്തിക്കൊന്നു; അക്രമത്തിനു പിന്നിൽ ബിജെപി എന്ന് സിപിഎം

തൃശൂര്‍: ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കുത്തിക്കൊന്നു. പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സി.പി.എം പ്രവർത്തകരായ വിബു, ജിതിൻ, അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റു. മൂവരേയും തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിപ്രകാരം നന്ദൻ, ശ്രീരാജ്, അഭയരാജ്, സതീഷ് എന്നീ നാലുപേരാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തത്. ഇവർക്കു ബിജെപി ബജ്‌റംഗ്ദൾ സംഘടനയുമായി ബന്ധമുണ്ട് എന്നാണ് പ്രാഥമിക അറിവ്. നന്ദനാണ് സനൂപിനെ കുത്തിവീഴ്ത്തിയത്. വയറിനും നെഞ്ചിനും ഇടയിൽ കുത്തേറ്റ സനൂപ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിക്കുകയായിരുന്നു. രാത്രി പതിനൊന്നോടെയാണ് അക്രമമുണ്ടായത്.  ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു സനൂപും സിപിഎം പ്രവര്‍ത്തകരും. സുഹൃത്തിന് ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. രണ്ടു ബൈക്കുകളിലായി പോയ നാലു പേരാണ് ആക്രമിക്കപ്പെട്ടത്. പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു. കുന്നംകുളം എ.സി.പി : ടി.എസ്.സിനോജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്യാംപ് ചെയ്താണ് അന്വേഷണം നടക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.