സര്‍ക്കാരിനെ വിടാതെ ഗവര്‍ണര്‍; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരെ തുടര്‍ നടപടിക്ക് സാധ്യത

സര്‍ക്കാരിനെ വിടാതെ ഗവര്‍ണര്‍; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എതിരെ തുടര്‍ നടപടിക്ക് സാധ്യത

തിരുവനന്തപുരം: ഭരണ തലവനായ ഗവര്‍ണറുടെ നിര്‍ദേശം അവഗണിച്ച് രാജ്ഭവനില്‍ ചെല്ലാതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ തുടര്‍ നടപടിക്കുള്ള സാധ്യത തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര സര്‍വീസ് ചട്ട പ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്.

ഇതോടെ ദേശ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. വിഷയം തുടര്‍ന്നും ഉന്നയിക്കാനാണ് രാജ്ഭവന്റെ തീരുമാനം. വിഷയത്തില്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് അതേ ഭാഷയില്‍ മുഖ്യമന്ത്രി മറുപടിയും നല്‍കിയിരുന്നു.

ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. എന്തോ ഒളിക്കാന്‍ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നതെന്നാണ് ഗവര്‍ണറുടെ ആരോപണം. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.