'പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ': മാർച്ച് മാസത്തെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോ​ഗം

'പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ': മാർച്ച് മാസത്തെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോ​ഗം

വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കുടുംബങ്ങള്‍ക്കായി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെയാണ് വെല്ലുവിളികള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ ആവശ്യപ്പെട്ടത്. റോമിലെ ജെമില്ലി ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പാപ്പ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണിത്.

നമ്മളെല്ലാവരും സുന്ദരവും പൂർണവുമായ ഒരു കുടുംബത്തെക്കുറിച്ച് സ്വപ്നം കാണുന്നു. പക്ഷേ പൂർണമായ ഒരു കുടുംബം എന്നൊന്നില്ല. ഓരോ കുടുംബത്തിനും അതിന്റേതായ പ്രശ്നങ്ങളും സന്തോഷങ്ങളുമുണ്ടെന്ന് പാപ്പ പറയുന്നു.

ഓരോ അംഗവും മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായതിനാൽ കുടുംബത്തിലെ ഓരോ അംഗവും പ്രധാനപ്പെട്ടതാണ്. ഓരോ വ്യക്തിയും അതുല്യനാണ്. എന്നാൽ ഈ വ്യത്യാസങ്ങൾ സംഘർഷത്തിനും വേദനാജനകമായ മുറിവുകൾക്കും കാരണമാകും. മുറിവേറ്റ കുടുംബത്തിന്റെ വേദന സുഖപ്പെടുത്താനുള്ള ഏറ്റവും നല്ല മരുന്ന് ക്ഷമയാണ്. ക്ഷമ എന്നാൽ മറ്റൊരു അവസരം നൽകുക എന്നാണ്. ദൈവം എല്ലായ്‌പ്പോഴും ഇത് നമ്മോട് ചെയ്യുന്നു. ദൈവത്തിന്റെ ക്ഷമ അനന്തമാണ്. അവൻ നമ്മോടു ക്ഷമിക്കുന്നു, നമ്മെ ഉയർത്തുന്നു, നമുക്ക് ഒരു പുതിയ തുടക്കം നൽകുന്നു – പാപ്പ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ക്ഷമ എപ്പോഴും കുടുംബത്തെ പുതിയതാക്കുന്നു. അത് പ്രത്യാശയോടെ മുന്നോട്ടു നോക്കാൻ പ്രേരിപ്പിക്കുന്നു. ദൈവത്തിന്റെ കൃപ നമുക്ക് ക്ഷമിക്കാനുള്ള ശക്തി നൽകുന്നു, സമാധാനം നൽകുന്നു. കാരണം അത് നമ്മെ ദുഖത്തിൽ നിന്നും മോചിപ്പിക്കുന്നെന്ന് പാപ്പ കൂട്ടിച്ചേർത്തു.

വിഭജിതമായി കഴിയുന്ന കുടുംബങ്ങള്‍ ക്ഷമയിലൂടെ തങ്ങളുടെ മുറിവുകള്‍ക്ക് സൗഖ്യം നേടുന്നതിനും അഭിപ്രായ വ്യത്യാസങ്ങളുടെ നടുവിലും പരസ്പരം നന്മകള്‍ കണ്ടെത്തുന്നതിനും പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് കൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.

മാർപാപ്പയുടെ ഇതുവരെയുള്ള പ്രാർത്ഥനാ നിയോ​ഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.